ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വമ്പൻ ശൃംഖലയെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ശൃംഖലയിലൂടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിന് പിന്നാലെ മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) റദ്ദാക്കിയിരുന്നു. ഇതോടെ 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരും. പുതിയ തീയതി എൻടിഎ ഉടൻ പ്രഖ്യാപിക്കും.
രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണത്തിലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ചുരുളഴിയുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് നേരത്തേ പ്രചരിച്ച ചോദ്യപേപ്പർ പ്രിന്റ് ചെയ്തതെന്നാണ് രാജസ്ഥാൻ പോലീസിന്റെ കണ്ടെത്തൽ. പിന്നീട് നാസിക്കിൽനിന്ന് രാജസ്ഥാനിലെ സിക്കാറിലേക്കും രാജ്യത്തെ മറ്റിടങ്ങളിലേക്കും ഇതേ ചോദ്യപേപ്പർ എത്തി. നീറ്റ് പരീക്ഷയ്ക്കുള്ള 'മാതൃകാ ചോദ്യപേപ്പർ' എന്ന പേരിലാണ് ഈ ചോദ്യപേപ്പർ പ്രചരിച്ചിരുന്നത്.
ഇതോടെ പി.ജി. ഹോസ്റ്റൽ നടത്തുന്ന പിതാവ് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കെല്ലാം ചോദ്യപേപ്പർ കൈമാറി. തുടർന്ന് മേയ് മൂന്നിന് പരീക്ഷ കഴിഞ്ഞശേഷം ഒരു കോച്ചിങ് സെന്ററിലെ അധ്യാപകനുമായി ഇയാൾ ചോദ്യപേപ്പറിനെക്കുറിച്ച് ചർച്ചചെയ്തു. പ്രചരിച്ച ചോദ്യപേപ്പറിലെ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും നീറ്റ് പരീക്ഷയിൽ അതേപടി ആവർത്തിച്ചതായി കണ്ടെത്തി. കുത്തും കോമയും ഉൾപ്പെടെ ചോദ്യങ്ങളുടെ ഘടനയെല്ലാം 'മാതൃകാ ചോദ്യപേപ്പറിന്' സമാനമായിരുന്നു. ഇതോടെ ഹോസ്റ്റലുടമ രാജസ്ഥാനിലെ ഉദ്യോഗ് നഗർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ പോലീസ് പരാതി ഗൗരവത്തിലെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഇദ്ദേഹം എൻടിഎയെ വിവരമറിയിച്ചു. എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ഇതേ വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്റലിജൻസ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് രാജസ്ഥാൻ പോലീസിന്റെ എസ്ഒജി വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിൽ രാജസ്ഥാൻ പോലീസ് റെയ്ഡ് നടത്തിയിരുന്നു. രാകേഷ് കുമാറും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയും അടക്കം 15 പേരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. കേസ് സിബിഐ ഏറ്റെടുത്തതോടെ ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനും അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ട്. നാസിക്കിലെ പ്രിന്റിങ് പ്രസ്സുമായി ബന്ധപ്പെട്ടയാളെയാണ് സിബിഐ പിടികൂടിയിട്ടുള്ളതെന്നാണ് വിവരം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമാനമായുള്ള 'കോച്ചിങ് ഹബ്ബ്' ആണ് സിക്കാറും. നീറ്റ് പരീക്ഷാ പരിശീലനത്തിന് ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് സിക്കാറിലെത്താറുള്ളത്. നിരവധി പരിശീലന സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ സിക്കാർ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.