ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനമാണിത്.
നരേന്ദ്ര മോദിക്ക് മുന്നിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും അദ്ദേഹം സമർപ്പിച്ചു.
കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ് ആവശ്യപ്പെട്ടു.
ഈ പദ്ധതി തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ബാധിക്കുമെന്നും കാവേരി ട്രിബ്യൂണൽ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്റെ ജലാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൂടാതെ വിവിധ ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ അദ്ദേഹം തേടി.
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്ര സഹായവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ കൂടാതെ, വിവിധ സംസ്ഥാന പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ തേടുന്നതിനായി ധനമന്ത്രി നിർമല സീതാരാമനെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിജയ് സന്ദർശിക്കും. ഇതോടൊപ്പം രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.