പിണറായി വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും അടക്കം രേഖകൾ കണ്ടെത്തിയെന്ന് ഇഡി;

തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ, തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും അടക്കം രേഖകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റെയ്ഡിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇ.ഡിയുടെ വിശദീകരണം. 


ഈ രേഖകൾ വിശകലനം ചെയ്യുകയാണെന്നും ഇ.ഡി അറിയിച്ചു. എക്‌സാലോജിക് -സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. 

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം തുടങ്ങുകയും ചെയ്തെന്നും ഇ.ഡി പത്രക്കുറിപ്പിൽ പറയുന്നു. 

ഈ  വ്യാജ ചെലവുകളിൽ ഒന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ തുകയുമായി ബന്ധപ്പെട്ടതാണ്. ഇ.ഡി മുൻപ് നടത്തിയ അന്വേഷണത്തിൽ സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നു കണ്ടെത്തിയെന്നും വാർത്തക്കുറിപ്പിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !