മറയൂർ: അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചതോടെ മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മറയൂർ– കാന്തല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.
കാന്തല്ലൂർ ടൗണിലേക്കു പോകുന്ന 6 കിലോമീറ്ററാണ് തീരെ മോശമായി കിടക്കുന്നത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിക്കാൻ 8 കോടി രൂപ അനുവദിച്ചിരുന്നു. മറയൂർ മുതൽ പയസ് നഗർ വരെ 6 കിലോമീറ്ററിൽ മാത്രമാണ് ടാറിങ് നടപടികൾ ആരംഭിച്ചിട്ടുള്ളത്.
വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തുമുള്ള വലിയ കുഴികൾ അപകട സാധ്യത വർധിപ്പിക്കുന്നു. ജീപ്പ് മാർഗം എത്തുന്ന വിനോദസഞ്ചാരികളെ പാർക്കിങ് സൗകര്യമില്ലായ്‌മയും വലയ്ക്കുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപത്തുള്ള സിപ്‌ലൈൻ ആസ്വദിക്കാൻ എത്തുന്നവർക്കു റോഡരികിൽ വാഹനം പാർക്ക് ചെയ്യേണ്ട സാഹചര്യമുണ്ട്.
ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. പാർക്കിങ്ങും അടിസ്ഥാന വികസനവും അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നത്. മറയൂർ–കാന്തല്ലൂർ റോഡിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം ഉണ്ടായ ഗതാഗതക്കുരുക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.