ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള ഒരു ബിൽ ഇറാൻ പാർലമെന്റ് ചർച്ച ചെയ്യുന്നതായി റിപ്പോർട്ടുകൾ.
ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെയാണ് ഈ ബില്ലിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത്.
ട്രംപിനെയും നെതന്യാഹുവിനെയും 'നരകത്തിലേക്ക് അയക്കുന്നവർക്ക്' പ്രതിഫലം നൽകുമെന്ന് ഇറാനിയൻ പാർലമെന്റ് അംഗം മഹ്‌മൂദ് നബാവിയനും പ്രസ്താവിച്ചു. ഫെബ്രുവരി 28-ന് ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഈ നീക്കം.
ഖമനേയി വധത്തിൽ ഈ നേതാക്കൾക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാൻ പാർലമെന്റിന് പുറമെ, മറ്റ് ചില ഇറാനിയൻ ഗ്രൂപ്പുകളും സമാനമായ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
'കിൽ ട്രംപ്' എന്ന കാമ്പെയ്നിനായി 50 ദശലക്ഷം ഡോളർ (ഏകദേശം 481.51 കോടി രൂപ) സമാഹരിച്ചതായി ഒരു ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.