വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഹോട്ടലുകൾക്ക് പുറമെ കാറ്ററിംഗ് സ്ഥാപനങ്ങളും ഹോസ്റ്റലുകളും സമരത്തിൽ പങ്കുചേരുന്നതിനാൽ ഓൺലൈൻ ഭക്ഷണവിതരണവും ഇന്ന് പൂർണ്ണമായി മുടങ്ങും. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർദ്ധിപ്പിച്ചതോടെ സംസ്ഥാനത്ത് സിലിണ്ടർ വില മൂവായിരം രൂപ കടന്നതാണ് വ്യാപാരികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
പ്രവർത്തനച്ചെലവ് ഇത്രയധികം ഉയരുന്നത് താങ്ങാനാകാത്ത സാഹചര്യത്തിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഭാരവാഹികൾ ആശങ്കപ്പെടുന്നു. വിപണിയിൽ പിടിച്ചുനിൽക്കാൻ ഭക്ഷണസാധനങ്ങളുടെ വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരായേക്കും, ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയും സാരമായി ബാധിക്കും.
വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.