കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന 'ലക്ഷ്മി ഭണ്ഡാറിലെ' 30 ലക്ഷത്തോളം ഗുണഭോക്താക്കൾ പുതിയ 'അന്നപൂർണ ഭണ്ഡാർ' പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
ജൂൺ ഒന്നിന് ഔദ്യോഗികമായി ആരംഭിക്കുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതി, സ്ത്രീകളെ ആകർഷിക്കാൻ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. പഴയ പദ്ധതി പ്രകാരം പൊതുവിഭാഗത്തിന് 1,500 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 1,700 രൂപയുമാണ് പ്രതിമാസം ലഭിച്ചിരുന്നതെങ്കിൽ, പുതിയ പദ്ധതിയിൽ ഇത് എല്ലാ സ്ത്രീകൾക്കും തുല്യമായി 3,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
ബംഗാളിലെ വോട്ടർ പട്ടികയിൽ നടന്ന വൻ ശുദ്ധീകരണത്തിൽ ആകെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ 12 ശതമാനത്തോളം വരും. ഇതിൽ 58 ലക്ഷം പേർ മരണപ്പെട്ടവരോ താമസം മാറിയവരോ ആണെങ്കിൽ, ബാക്കി 27 ലക്ഷം പേരെ പൗരത്വ രേഖകളിലെയും വംശാവലിയിലെയും പൊരുത്തക്കേടുകളെ തുടർന്ന് നടന്ന കർശനമായ ജുഡീഷ്യൽ അവലോകനത്തിന് ശേഷമാണ് നീക്കം ചെയ്തത്. ഇത്തരത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് തൽക്കാലം ക്ഷേമപദ്ധതികളുടെ ആനുകൂല്യം നൽകില്ലെന്നാണ് സർക്കാർ നിലപാട്. 15 വർഷം നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് മെയ് 4-നാണ് 294-ൽ 208 സീറ്റുകൾ നേടി ബിജെപി ബംഗാളിൽ അധികാരത്തിലെത്തിയത്. മെയ് 10-ന് സർക്കാർ ചുമതലയേറ്റതിന് പിന്നാലെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് അനർഹരെ നീക്കം ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കി. നിലവിൽ 2.21 കോടി സ്ത്രീകൾ ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെങ്കിലും, അന്നപൂർണ യോജന വഴി യഥാർത്ഥ ഗുണഭോക്താക്കൾക്ക് മാത്രം സഹായം ഉറപ്പാക്കാനാണ് പുതിയ സർക്കാരിന്റെ നീക്കം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.