കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് പുറത്തുവന്ന രേഖ തള്ളാതെ സന്ദീപ് വാര്യർ. ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. ഇതെല്ലാം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്.
രഹസ്യപ്പട്ടിക വെളിപ്പെടുന്ന തരത്തിൽ എഐസിസി നിരീക്ഷകൻ മുകുൾവാസ്നികിന്റെ ഫോട്ടോ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്; കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായം തേടുന്നതും സാധാരണക്കാരെ കേൾക്കുന്നതും മനോഹരമായ ജനാധിപത്യപ്രക്രിയയാണ്, സന്ദീപ് വാര്യർ പറഞ്ഞു.
എഐസിസി നിരീക്ഷകനായിരുന്ന മുകുൾ വാസ്നികിന്റെ കൈയിൽ ഉണ്ടായിരുന്ന നിർണായക രേഖ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. ഇതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സന്ദീപ് വാര്യരും അടക്കം പത്തോളം പേരുടെ വിവരങ്ങൾ ഉണ്ടായിരുന്നു. സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നിവരുടെ പേരുകൾ കൃത്യമായി കാണുന്നതരത്തിലായിരുന്നു ഫോട്ടോ. ഐ.സി. ബാലകൃഷ്ണന്റെ പേരിനുനേരെ കെ.സി., ആർ.സി. എന്നായിരുന്നു എഴുതിയിരിക്കുന്നത്. മറ്റുള്ള എല്ലാവരുടേയും നേർക്ക് ആർ.സി. എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് ചോദിച്ചപ്പോൾ അത്തരത്തി ഒരു രേഖയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരണം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.