ശ്രീനഗർ: ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെത്തുടർന്ന് കേബിൾ കാർ സർവീസിൽ കുടുങ്ങിയ 300 സഞ്ചാരികളെയും രക്ഷപ്പെടുത്തി.
രാത്രി ഏഴരയോടെയാണ് രക്ഷാ ദൗത്യം പൂർത്തിയായത്. മോശം കാലാവസ്ഥയെത്തുടർന്നാണ് കേബിൾ കാർ സംവിധാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചത്.
ഇതോടെ വ്യോമസേനയുടേയും കരസേനയുടേയും പ്രത്യേക സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു.
ജമ്മു കശ്മീർ പോലീസും സംസ്ഥാന- കേന്ദ്ര ദുരന്തനിവാരണ സേനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. 65 കാബിനുകളാണ് സാങ്കേതിക തകരാർ മൂലം കുടുങ്ങിയത്. മോശം കാലാവസ്ഥയായതിനാൽ രക്ഷാദൗത്യം വളരെ ശ്രമകരമായിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ വിനോദസഞ്ചാരികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയതായും കരസേനയും ജമ്മു കശ്മീർ പോലീസും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.