ന്യൂഡൽഹി: ഒരു വർഷത്തിനകം നരേന്ദ്ര മോദി സർക്കാർ താഴെവീഴുമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ. മോദി സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഇന്ത്യയിൽ ജനാധിപത്യം തകർക്കാനുള്ള വിദേശ അജണ്ടയാണ് രാഹുലിന്റേതെന്നും ജോർജ് സോറോസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഭ്രാന്ത് പിടിക്കുകയാണെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. വിദേശയാത്രകൾ കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ ഗാന്ധി എന്താണ് കഴിച്ചതെന്ന് ഭണ്ഡാരി എക്സിൽ ചോദിച്ചു.
സാമ്പത്തിക അസംതൃപ്തി വർധിക്കുന്നത് കാരണം അടുത്ത ഒരു വർഷത്തിനുള്ളിൽ മോദി സർക്കാർ താഴെവീഴുമെന്നാണ് കോൺഗ്രസ് യോഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. ഇതിന് പുറമെ, നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നടത്തുന്നുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തെയും രാഹുൽ ഗാന്ധി പരിഹസിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.