പത്ത് വർഷത്തോളമായി പിണറായിയുടെ വീട്കാവലിന് പൊലീസ് ജീപ്പ്; പെരുമഴയത്തും കൊടുംചൂടിലും ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ എആർ ക്യാംപിലെ ആറ് പൊലീസുകാർ 'ജീപ്പ് സ്റ്റേഷ'നിൽ;

കണ്ണൂർ: പൊലീസിൽ സാധാരണ സ്റ്റേഷനുകൾക്കാണ് ജീപ്പുള്ളത്. എന്നാൽ ഈ ജീപ്പ് ഒരു പൊലീസ് സ്റ്റേഷനാണ്. ഈ ജീപ്പ് ഓടാനുള്ളതല്ല. കാവലിനുള്ളതാണ്. പൊലീസിൽ പേര് ജീപ്പ് സ്റ്റേഷൻ‌ എന്നാണ്. ഈ ജീപ്പ് സ്റ്റേഷന് പിണറായിയുടെ വീടിനു മുന്നിലാണ്. 


പിണറായി പാണ്ഡ്യാലമുക്കിലെ ഒരു വീടിന്റെ മതിലിനോട് ചേർന്ന് പൊലീസ് ജീപ്പ് കിടക്കാൻ തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. ഊഴം വച്ച് രണ്ട് പൊലീസുകാർ 24 മണിക്കൂറും ഈ ജീപ്പിനകത്തും പുറത്തുമായി ഉണ്ടാകും. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനാണ് ‘ഒരു വണ്ടി പൊലീസ്’ പത്തുവർഷമായി കാവൽ കിടക്കുന്നത്.


പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് കാവൽ ഏർപ്പെടുത്തിയത്. പിന്നീടത് സ്ഥിരമായി.

ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ എആർ ക്യാംപിലെ ആറ് പൊലീസുകാരാണ് റസിഡന്റ് ജോലിക്കുണ്ടാകുക. ചിലപ്പോൾ പിണറായി സ്റ്റേഷനിലെ ഉദ്യോഗസ്ഥരേയും നിയോഗിക്കാറുണ്ട്. 


ഒരേസമയം രണ്ട് പൊലീസുകാർക്കും ഒരു എസ്ഐക്കുമാണ് ഡ്യൂട്ടി. ജീപ്പിന്റെ വലതുഭാഗം മതിലിനോട് അടുപ്പിച്ചിരിക്കുന്നതിനാൽ ഇടതുഡോർ മാത്രമേ തുറക്കാനാകൂ. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാൽ ഓടിക്കാനാകില്ല. 2014 മോഡൽ കെ.എൽ.01 ബി.ആർ.9569 ജീപ്പാണ് ‘പൊലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്.

പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളിൽ കഴിച്ചുകൂട്ടുകയാണ് പൊലീസുകാർ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം പോയി നിയുക്ത പ്രതിപക്ഷ നേതാവായി മാറിയിട്ടും ആ ജീപ്പും പൊലീസുകാരും അവിടെ തുടരുകയാണ്. ഇവർക്ക് ശൗചാലയം പോലുമില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയമായിരുന്നു ഉപയോഗിച്ചിരുന്നത്. പൊലീസുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. പിന്നീട് സമീപത്തായി ത്രിവേണി സൂപ്പർ മാർക്കറ്റ് തുറന്നതോടെ ഇവിടുത്തെ ശൗചാലയം ഉപയോഗിക്കാൻ തുടങ്ങി.

പിണറായി വിജയനെതിരെ നിരവധി ഭീഷണികളുണ്ടായതുകൊണ്ടാണ് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് മനോരമ ഓൺലൈനോട് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് പൊലീസിനെ നിയോഗിച്ചത്. വീടിന്റെ പരിസരത്തേക്ക് അതിക്രമിച്ചു കയറിയതുൾപ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. പൊലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായിട്ടാണ് പൊലീസ് ജീപ്പ് അവിടെയിട്ടത്. ഉന്നതരായ ആളുകൾക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !