ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല; റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; മാർക്കോ റൂബിയോ

ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങിയതിനല്ല മറിച്ച് യുക്രൈനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നില്ല ഉപരോധങ്ങളെന്ന് റൂബിയോ വിശദമാക്കി.


"റഷ്യൻ എണ്ണയുടെ വിഷയം ഒരിക്കലും ഇന്ത്യയെ പ്രത്യേകിച്ച് ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുടെ സാമ്പത്തികസമ്മർദ്ദം വർദ്ധിപ്പിക്കാനായിരുന്നു ഇത്, റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താവ് ഇന്ത്യ മാത്രമായിരുന്നു." റൂബിയോ പറഞ്ഞു.


റഷ്യൻ ക്രൂഡോയിലിന്റെ വലിയ തോതിലുള്ള ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന്ശേഷം യുഎസ്-ഇന്ത്യ ബന്ധത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് റൂബിയോയുടെ പ്രസ്താവന. യുഎസ്, വെനസ്വേല പോലുള്ള മറ്റ് രാജ്യങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള അവസരം യുഎസ് കണ്ടതായി റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു.


"ഈ വിഷയത്തിൽ ഞങ്ങൾ ശക്തമായ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു, ഇത് ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ ഇതിനകം വൈവിധ്യവത്ക്കരണത്തിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ ഊഷ്മളമായ വ്യക്തിബന്ധമാണുള്ളതെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. ട്രംപ് പ്രസിഡന്റായ കാലംമുതൽ പ്രധാനമന്ത്രി മോദിയുമായി ശക്തമായ വ്യക്തിബന്ധമുണ്ട്. 

നേതാക്കൾ തമ്മിലുള്ള ബന്ധം പരമ പ്രധാനമാണ്. ഹ്രസ്വകാലത്തേക്കുള്ള നേതാക്കളല്ല, ദീർഘകാലത്തേക്കുള്ള നേതാക്കളാണിവരെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മേൽ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യം ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും ഒരു ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിന് ശേഷം ബന്ധം മെച്ചപ്പെട്ടു. ഇടക്കാല കരാറോടെ യുഎസ് തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് സുപ്രീം കോടതിയുടെ വിധി എല്ലാ പരസ്പര തീരുവകളെയും അസാധുവാക്കിയതിന്ശേഷം യുഎസ് പിന്നീട് അത് 10 ശതമാനമായി കുറച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ യുഎസ്-ഇറാൻ യുദ്ധം കാരണം റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധങ്ങളിൽ നിന്ന് യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയിരുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !