ദുബായ്: എബോള വൈറസ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ. വൈറസ് വ്യാപനത്തെത്തുടർന്ന് നിരവധി രാജ്യങ്ങൾ പ്രവേശന നിയന്ത്രണങ്ങളും സ്‌ക്രീനിംഗ് നടപടികളും ഏർപ്പെടുത്തിയതിയതിന് പിന്നാലെയാണിത്.
യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക സർക്കാർ സ്രോതസുകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്. കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് നിരീക്ഷിക്കുകയും വേണമെന്നും അധികൃതർ നിർദേശിക്കുന്നു.
യാത്രയെ ബാധിച്ചാൽ ദുബായ്ക്ക് പുറത്തുള്ള കണക്റ്റിംഗ് യാത്രകൾ ഉൾപ്പെടെ ലഭ്യമായ അടുത്ത വിമാനത്തിൽ റീബുക്കിംഗ് നടത്താനും എമിറേറ്റ്സ് സഹായിക്കും. ഏപ്രിൽ രണ്ട് മുതൽ വിമാനങ്ങൾ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ടിക്കറ്റ് സാധുതയ്ക്കും ബാധകമായ നിരക്ക് വ്യത്യാസങ്ങൾക്കും വിധേയമായി സൗജന്യ തീയതി മാറ്റത്തിനും അർഹതയുണ്ടായിരിക്കും.
എബോള വ്യാപനത്തെത്തുടർന്ന് ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിദേശ യാത്രക്കാർക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മേയ് 19 ന് ബഹ്‌റൈൻ പ്രഖ്യാപിച്ചിരുന്നു. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യത്തെ ജിസിസി രാജ്യവും ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നുമാണ് ബഹ്‌റൈൻ.
ജോർദാനും സമാന പ്രഖ്യാപനം നടത്തിയിരുന്നു. എബോള വ്യാപനം നേരിടാൻ സജ്ജരാണെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.