താനൂർ: കെഎസ്ആർടിസി ബസുകളിൽ സാധനങ്ങൾവച്ചു മറന്നാൽ തിരികെ കിട്ടാനുള്ള പഴഞ്ചൻ നിയമങ്ങൾ യാത്രക്കാർക് ഇപ്പോഴും പൊല്ലാപ്പാകുന്നു. ബസ് യാത്രക്കിടെ അബദ്ധത്തിൽ എടുക്കാൻ മറന്നു പോകുന്ന സാധനങ്ങൾ കിട്ടാൻ ഏറെ കടമ്പകൾ കടക്കണം.
ബസ് ഓപറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് കണ്ടുകിട്ടുന്നവ കണ്ടക്ടർമാർ ഔദ്യോഗികമായി നൽകേണ്ടത്. യാത്രക്കാർ ഇതിനായി സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള ഡിപ്പോകളിൽ എത്തണം. തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഇവയുടെ അസ്സൽ ബിൽ ഹാജരാക്കണം. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഇവയുടെ ബിൽ തിരഞ്ഞു കണ്ടെത്തൽ ഏറെ ദുഷ്‌കരം.
ബിൽ തുകയുടെ 10 ശതമാനം പണം ഡിപ്പോകളിൽ അധികമായി അടച്ചാൽ മാത്രമാണ് തിരികെ കിട്ടുക. ഇനി കിട്ടിയില്ലെങ്കിൽ ഇവയ്ക്ക് ഡിപ്പോ മാനേജർ ഒരു മൂല്യം നിശ്ചയിക്കും. 10 ശതമാനം തുക അപ്പോഴും നൽകണം.
കുട, ബാഗ്, കുട്ടികളുടെ കളിസാധനങ്ങൾ തുടങ്ങിയ ചെറിയ ഇനങ്ങൾ നഷ്‌ടപ്പെട്ടാൽ പുതിയതൊന്ന് വാങ്ങുന്നതിലധികം തുക ചെലവാകും. ഏറെ അത്യാവശ്യമുള്ളതും പലപ്പോഴും നഷ്‌ടപ്പെടാൻ സാധ്യതയുമുള്ള മൊബൈൽ ഫോണുകൾ നഷ്‌ടപ്പെട്ടാലും നിയമങ്ങൾ ഒരു പോലെയാണ്.
നിശ്ചിത കാലയളവിൽ ഉടമകൾ വന്നില്ലെങ്കിൽ ഇവ കൂട്ടത്തോടെ ലേലം ചെയ്യും. ഒട്ടേറെ പേർ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.