ജന്തർമന്തറിലെ ഏഴാം നമ്പർ ബംഗ്ലാവ് തിരിച്ചുപിടിക്കാൻ കോൺഗ്രസ്; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസയച്ച് ഹൈക്കോടതി

1959ൽ ഇന്ദിരാഗാന്ധിയെ കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുത്ത പാർട്ടി ഓഫിസിന്റെ മുറ്റത്ത് ഇന്ന് അണികളുടെ നിഴൽ പോലുമില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ വർഷം മുതൽ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജന്തർമന്തറിലെ ഏഴാം നമ്പർ ബംഗ്ലാവ് തിരിച്ചുപിടിക്കാൻ കളത്തിൽ ഇറങ്ങിയിരിക്കുകയാണു കോൺഗ്രസ്. 


കെട്ടിടം മറ്റാർക്കും കൈമാറരുതെന്നു സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു പാർട്ടി നൽകിയ ഹർജിയിൽ‌ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസയച്ചു. 1947 മുതൽ 1971 വരെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു അത്. പിന്നീട് ജനതാദളിന്റെയും മൊറാർജി ദേശായി സ്ഥാപിച്ച അഖില ഭാരതീയ സേവാദൾ തുടങ്ങിയ പാർട്ടികളുടെ ആസ്ഥാനമായി. കോൺഗ്രസിന്റെ പിളർപ്പുകാലത്തു കോൺഗ്രസ്(ഒ) വിഭാഗത്തിന്റെ ഓഫിസായിരുന്നു. അതിനിടെ, കുറച്ചുകാലം നാഷനൽ ജേണലിസ്റ്റ് യൂണിയന്റെ (എൻയുജെ) ഓഫിസായും പ്രവർത്തിച്ചു.‌

ഉടമസ്ഥാവകാശം 1956ൽ ഏഴാം നമ്പർ ബംഗ്ലാവ് കേന്ദ്ര സർക്കാർ കോൺഗ്രസിനു പാർട്ടി ആസ്ഥാനമായി അനുവദിച്ചുനൽകി. 1959ൽ അതിന്റെ വിലയായി 6,10,700 രൂപയും അധിക പ്രീമിയമായി 96,962 രൂപയും വസതിയെന്നതു സ്ഥിരം ഓഫിസാക്കി മാറ്റാൻ 4,849 രൂപയും സർക്കാരിലേക്ക് അടച്ചെന്നു പാർട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ട്. 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ സർക്കാർ പാർട്ടിക്കു നൽകിയില്ലെന്നാണു കോൺഗ്രസിന്റെ വാദം. 1969ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്നു കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടായി.


 2014ലെ സുപ്രീംകോടതി വിധി അനുസരിച്ച് അവിഭക്ത പാർട്ടിയുടെ വസ്തുക്കളുടെയും ഫണ്ടുകളുടെയും ഉടമസ്ഥാവകാശം കോൺഗ്രസിനാണെന്നും ഹർജിയിലുണ്ട്. 2017 മുതൽ കൈവശാവകാശ രേഖകൾക്കായി സർക്കാരിനെ സമീപിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നു കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. കേസ് അടുത്ത സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കാമെന്നു ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവ് പറഞ്ഞു. കോൺഗ്രസിന്റെ ഹർജി നിലനിൽക്കുന്നതാണോ എന്ന ചോദ്യമുന്നയിച്ച ശേഷമാണു കോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നോട്ടിസ് അയച്ചത്.

അയലത്ത് കേരള ഹൗസ് 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡൽ‌ഹിയിലെത്തിയ സർദാർ ധരം സിങ് സേത്തി, ശോഭ സിങ്, ബൈശാഖ സിങ്, നാരായണൻ സിങ് എന്നിവരാണു ജന്തർമന്തർ റോഡിലെ കെട്ടിടങ്ങൾ നിർമിച്ചത്. അതിൽ ഏഴാം നമ്പർ ബംഗ്ലാവ് നിർമിച്ചതു സേത്തിയായിരുന്നു. അതിനോട് ചേർന്നു ശോഭ സിങ് നിർ‌മിച്ച കെട്ടിടമാണ് ഇന്നത്തെ കേരള ഹൗസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !