ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം; 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ

ജനീവ/കിൻഷാസ∙ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും യുഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വ്യാപനം ‘രാജ്യാന്തര തലത്തിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’യായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചു. എന്നാൽ നിലവിലെ വ്യാപനം പകർച്ചവ്യാധി അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ‍ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ബുണ്ടിബുഗ്യോ വൈറസ് ആണ് ഇപ്പോഴത്തെ രോഗകാരണം. 


കോംഗോയുടെ കിഴക്കൻ ഇറ്റൂരി പ്രവിശ്യയിലാണു രോഗബാധ രൂക്ഷം. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതിൽ എട്ടു പേരുടെ രോഗം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചു. ബുനിയ, റ്വാംപാര, മൊങ്വാലു എന്നീ ആരോഗ്യ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോംഗോ ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ വെള്ളിയാഴ്ച 80 മരണം സ്ഥിരീകരിച്ചിരുന്നു. 


ഏപ്രിൽ 24ന് മരിച്ച ബുനിയയിലെ ഒരു നഴ്സാണ് ആദ്യ രോഗിയെന്നു സംശയിക്കുന്നു. ഇറ്റൂരി പ്രവിശ്യയിൽനിന്നു തലസ്ഥാനമായ കിൻഷാസയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ കോംഗോയിൽനിന്നു യാത്ര ചെയ്തെത്തിയ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. യുഗാണ്ടയിൽ സ്ഥിരീകരിച്ചത് ബുണ്ടിബുഗ്യോ വൈറസ് ആണെന്നും കോംഗോയിൽനിന്നു വന്ന കേസാണെന്നും അധികൃതർ പറഞ്ഞു. 


മരിച്ചയാളുടെ അടുത്ത ബന്ധു ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റീനിലാക്കി. 17-ാമത്തെ എബോള വ്യാപനം 1976ൽ എബോള ആദ്യമായി കണ്ടെത്തിയ കോംഗോയിൽ ഇത് 17-ാമത്തെ വ്യാപനമാണ്. ഇത്തവണ സ്ഥിരീകരിച്ചത് ബുണ്ടിബുഗ്യോ വൈറസാണ്. മുൻകാലങ്ങളിൽ കോംഗോയിൽ എബോള സൈർ വൈറസാണ് കൂടുതലായി കണ്ടത്. എബോള വൈറസിനുള്ള വാക്സീൻ കോംഗോയിൽ സ്റ്റോക്കുണ്ടെങ്കിലും സുഡാൻ, ബുണ്ടിബുഗ്യോ വൈറസുകൾക്ക് അതു ഫലപ്രദമല്ലെന്ന് ആഫ്രിക്ക സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ) അറിയിച്ചു.

യുഗാണ്ട, ദക്ഷിണ സുഡാൻ അതിർത്തിക്കു സമീപമാണ് രോഗബാധിത മേഖലകൾ. തീവ്ര ജനസഞ്ചാരവും സായുധ സംഘങ്ങളുടെ ആക്രമണവും രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ആഫ്രിക്ക സിഡിസി മുന്നറിയിപ്പ് നൽകി. സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിൽ വെല്ലുവിളി നേരിടുന്നതായും ഏജൻസി പറഞ്ഞു. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ആഫ്രിക്ക സിഡിസി വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്നു. അതിർത്തി ഏകോപനം, നിരീക്ഷണം, സുരക്ഷിത സംസ്കാരം, വിഭവ സമാഹരണം എന്നിവയിൽ ഊന്നി നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം. ഇറ്റൂരിയുടെ തലസ്ഥാനമായ ബുനിയയിൽ ഭീതി പടരുകയാണ്. ‘‘ദിവസവും ആളുകൾ മരിക്കുന്നു. ഒരു ദിവസം രണ്ടോ മൂന്നോ പേരെ അടക്കം ചെയ്യുന്നു. ഇതേത് രോഗമാണെന്ന് ഞങ്ങൾക്കറിയില്ല’’ – നാട്ടുകാരനായ ജീൻ മാർക് അസിംവേയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കിൻഷാസയിൽനിന്ന് 1000 കിലോമീറ്ററിലധികം അകലെയാണ് ഇറ്റൂരി. മോശം റോഡുകളും സംഘർഷവും ആരോഗ്യപ്രവർത്തകർക്കും സാമഗ്രികൾക്കും എത്തിപ്പെടാൻ തടസ്സമാകുന്നു.

എബോള: ശ്രദ്ധിക്കേണ്ടത് 

വന്യമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും പിന്നീടു രക്തം, ഛർദിൽ, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും മലിനമായ വസ്ത്രങ്ങൾ, കിടക്ക എന്നിവയിലൂടെയും എബോള പകരാം. പനി, ഛർദി, വയറിളക്കം, പേശിവേദന, ആന്തരിക - ബാഹ്യ രക്തസ്രാവം എന്നിവയാണു ലക്ഷണങ്ങൾ. മരണനിരക്ക് കൂടുതലാണ്. 2018 - 2020 കാലത്ത് കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 1000ൽ അധികം പേർ മരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !