മധ്യപ്രദേശിലെ ഛിന്ദ്വാരയില്‍ വിവാഹച്ചടങ്ങിനിടെ നാടിനെ ഞെട്ടിച്ച നാടകീയ രംഗങ്ങള്‍. വധൂവരന്മാർ പരസ്പരം ഹാരാർപ്പണം നടത്തുന്ന ചടങ്ങിനിടെ, വരന് മാലയിടേണ്ട വധു സദസ്സിലിരുന്ന തന്റെ കാമുകന്റെ കഴുത്തില്‍ മാലയിടുകയായിരുന്നു.
ഛിന്ദ്വാരയിലെ പരാസിയ ഗ്രാമത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നിമിഷനേരം കൊണ്ട് വിവാഹവേദി സംഘർഷഭരിതമായി.വേദിയില്‍നിന്ന് കാമുകന്റെ അടുത്തേക്ക് ഓടിയിറങ്ങുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഏപ്രില്‍ 22നും 23നും ഇടയിലുള്ള രാത്രിയിലാണ് സംഭവം. വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, വരൻ ഉള്‍പ്പെടുന്ന സംഘം എത്തിയതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
വധൂവരന്മാരെ വേദിയിലേക്ക് കൊണ്ടുവന്ന് ഇരുവർക്കും ബന്ധുക്കള്‍ പൂമാല കൈമാറി. ആദ്യം വധുവിൻ്റെ ഊഴമായിരുന്നു. വരന് മാല ചാർത്താൻ നിർദ്ദേശം ലഭിച്ചെങ്കിലും മടിച്ചുനിന്ന യുവതി പെട്ടെന്ന് മാലയുമായി സദസ്സിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടർന്ന് സദസ്സില്‍ ഉണ്ടായിരുന്ന യുവാവിന് മാല ചാർത്തി.
സംഭവം വധുവരന്മാരുടെ സംഘങ്ങള്‍ തമ്മില്‍ ചൂടേറിയ തർക്കങ്ങള്‍ക്കും കൈയേറ്റത്തിനും ഇടയാക്കി. ഇതിനിടെ, വധുവിൻ്റെ കുടുംബാംഗങ്ങള്‍ യുവതിയുടെ കാമുകനെന്ന് കരുതുന്ന യുവാവിനെ മർദിക്കുകയും സ്ഥലത്തുനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ചടങ്ങ് ഉപേക്ഷിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.