മുംബൈ: ദക്ഷിണ മുംബൈയിലെ ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണത്തിന് കാരണം എലിവിഷത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവാണെന്നും തണ്ണിമത്തനല്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
നാലുപേരുടെയും ആന്തരികാവയവ സാമ്പിളുകളില്‍ രാസവസ്തു കണ്ടെത്തിയതായി റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞമാസം ഭർത്താവും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെയാണ് കേസ് അന്വേഷണം നടന്നത്.മരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഭക്ഷണത്തിന്റെയും ശരീര സാമ്പിളുകളുടെയും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോണ്‍ 1) പ്രവീണ്‍ മുണ്ടെ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം പുറത്തിറക്കിയ സ്വയം റെക്കോർഡുചെയ്‌ത വീഡിയോയില്‍, ഏപ്രില്‍ 25 ന് കുടുംബം അവരുടെ വസതിയില്‍ ബന്ധുക്കളെ ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. രാത്രി 10-10.30 ഓടെ, ഭക്ഷണം കഴിച്ച ശേഷം ബന്ധുക്കൾ പോയി. രാത്രി 11.30 ഓടെ കുടുംബം തണ്ണിമത്തൻ കഴിച്ചു. പുലർച്ചെ 5-6 ഓടെ അവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടാൻ തുടങ്ങി. അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ഇവരില്‍ ബാക്ടീരിയ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോർട്ട് ജെജെ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം പോലീസിന് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം, ഇരകളുടെ ശരീരത്തില്‍ ഇതുവരെ ഒരു ബാക്ടീരിയ അണുബാധയും കണ്ടെത്തിയിട്ടില്ല. അവരുടെ രക്തത്തില്‍ ബാക്ടീരിയയും കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫോറൻസിക് സയൻസ് ലബോറട്ടറി അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമേ മരണകാരണം കൃത്യമായി നിർണ്ണയിക്കൂ എന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങള്‍ കഴിച്ച ഏതെങ്കിലും ഭക്ഷണത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.