ന്യൂഡൽഹി: ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനില്‍ അഗ്നിബാധ.വിമാനം ദില്ലിയില്‍ സുരക്ഷിതമായി ഇറക്കിയതിനാല്‍ ഒഴിവായത് വൻ അപകടം.
എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയർ ഇന്ത്യ. അഗ്നിബാധയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എയർബസ് എ320 ശ്രേണിയില്‍പ്പെട്ട എഐ 2802 എന്ന വിമാനമാണ് ദില്ലി വിമാനത്താവളത്തിലെ റണ്‍വേ 29ആറില്‍ ലാൻഡ് ചെയ്തത്.തുടർന്ന് വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി ടോ ചെയ്തു കൊണ്ടുപോയി. ഈ വിമാനത്തില്‍ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തെത്തുടർന്ന് തടസ്സപ്പെട്ട റണ്‍വേയിലെ പ്രവർത്തനങ്ങള്‍ രാത്രി 10.18 ഓടെയാണ് പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ വ്യക്തമായ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.
വിമാനം ദില്ലിയില്‍ ഇറങ്ങാൻ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കോക്ക്പിറ്റിലെ ജീവനക്കാർക്ക് എഞ്ചിനുകളിലൊന്നില്‍ തീപിടിച്ചതായുള്ള മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ഈ മുന്നറിയിപ്പ് പിന്നീട് ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പൈലറ്റും ജീവനക്കാരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് വിമാനം ദില്ലി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും അവർ സാധാരണ രീതിയില്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ബന്ധപ്പെട്ട നിയന്ത്രണ അധികാരികളുമായി സഹകരിച്ച് ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് എയർ ഇന്ത്യ ഉടനടി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ ബെംഗളൂരു വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ 181 യാത്രക്കാരുമായി വന്ന മറ്റൊരു എയർ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഇടിച്ചിരുന്നു. ദില്ലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ എഐ 2651 എന്ന എയർ ഇന്ത്യയുടെ എ321 വിമാനമാണ് രാവിലെ അപകടത്തില്‍പ്പെട്ടത്.
ലാൻഡിംഗിനിടെ വാല്‍ഭാഗം റണ്‍വേയില്‍ ഉരസിയതിനെത്തുടർന്ന് വിശദമായ പരിശോധനകള്‍ക്കായി ഈ വിമാനം നിലത്തുതന്നെ നിർത്തിയിട്ടിരിക്കുകയാണ്. ഈ അപകടത്തിലും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.