കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ വീണ്ടും ഭീതിയിലാഴ്ത്തി എബോള വൈറസ് ബാധ പടരുന്നു. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ ഇറ്റൂരി പ്രവിശ്യയില്‍ ഇതിനോടകം 246 സംശയാസ്പദമായ കേസുകളും 65 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രധാനമായും മോങ്‌വാലു, റുവാമ്പാറ എന്നീ ആരോഗ്യ മേഖലകളിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതില്‍ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ച കേസുകളില്‍ നാല് മരണങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തി.ബുനിയ മേഖലയിലും പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയുടെ അന്തിമ സ്ഥിരീകരണം കാത്തിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ഏകദേശം അഞ്ച് മാസം മുൻപ് അവസാനിച്ചതായി പ്രഖ്യാപിച്ച എബോളയുടെ ഈ പുനരാഗമനം കോംഗോയില്‍ ഇത് 17-ാം തവണയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1976-ലാണ് ഇവിടെ ആദ്യമായി രോഗം കണ്ടെത്തിയത്.
അതുപോലെ, ഉറ്റവർ മരിച്ചാല്‍ പോലും കണ്ടില്ലെന്ന് നടിക്കണം എന്ന് പറയുന്നതിന് പിന്നില്‍ കൃത്യമായ കാരണമുണ്ട്. എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ വൈറസ് സാന്നിധ്യം വളരെ കൂടുതലായിരിക്കും. ശവസംസ്കാര ചടങ്ങുകളില്‍ മൃതദേഹം സ്പർശിക്കുന്നതിലൂടെയോ അരികില്‍ നില്‍ക്കുന്നതിലൂടെയോ വൈറസ് അതിവേഗം പടരും. ഇത് ഒഴിവാക്കാനാണ് ആരോഗ്യ പ്രവർത്തകർ കർശന നിർദ്ദേശങ്ങള്‍ നല്‍കുന്നത്.
രോഗബാധിതരുടെ രക്തം, ഛർദ്ദി, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ, അതായത് ശുക്ലം വഴി പോലും വൈറസ് പകരാൻ സാധ്യതയുണ്ടെന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കുരങ്ങൻ, പന്നി തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ്, 2 മുതല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. പനി, പേശിവേദന, തൊണ്ടവേദന എന്നിവയില്‍ തുടങ്ങി ആന്തരിക രക്തസ്രാവത്തിലേക്ക് വരെ രോഗം നയിക്കാം.
2018-20 കാലഘട്ടത്തില്‍ ആയിരത്തിലധികം പേരുടെ ജീവനെടുത്ത എബോള, വീണ്ടും എത്തുമ്പോള്‍ വലിയൊരു മഹാമാരിയെ തടയാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും ആഫ്രിക്കൻ ഭരണകൂടവും. ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
എന്താണ് എബോള? പകരുന്ന രീതികള്‍
അത്യന്തം അപകടകാരിയും വേഗത്തില്‍ പടരുന്നതുമായ ഒരു വൈറസ് രോഗമാണ് എബോള. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. രോഗബാധിതരുടെ രക്തം, ഛർദ്ദി, ശുക്ലം, വിസർജ്യങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴി രോഗം പകരാം.കുരങ്ങുകള്‍, മാനുകള്‍, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും അവയുടെ സ്രവങ്ങളുമായുള്ള സമ്പർക്കവും മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നു.രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും വൈറസ് പടരാൻ സാധ്യതയുണ്ട്.അതേസമയം, വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാണ് ഗുരുതരമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. പനി, ശക്തമായ തലവേദന, പേശിവേദന, തൊണ്ടവേദന.ഛർദ്ദി, വയറിളക്കം, തൊലിപ്പുറത്തെ തിണർപ്പ്.രോഗം മൂർച്ഛിക്കുന്നതോടെ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിന് സാധ്യതയുണ്ട്, ഇത് മരണകാരണമായേക്കാം
.കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ എബോള വ്യാപനം നടന്നത് 2018-2020 കാലഘട്ടത്തിലാണ്. അന്ന് കിഴക്കൻ കോംഗോയില്‍ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. പുതിയ വ്യാപനം ഇറ്റൂരി പ്രവിശ്യയില്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം.
പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാനും രോഗവ്യാപനം തടയാനുമുള്ള നടപടികള്‍ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ സഹകരണത്തോടെ നടന്നുവരികയാണ്. ജനങ്ങള്‍ ശുചിത്വം പാലിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.