കോഴിക്കോട്: അസുഖ ബാധിതയായി കിടപ്പിലായിരുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.
പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ആണ് പ്രതിക്ക് കോടതി വിധിച്ചത്. അവിടനല്ലൂര്‍, പൂനത്ത് സ്വദേശി മുഹമ്മദി(51)നെയാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലിയുടേതായിരുന്നു ശിക്ഷാവിധി .2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വൈകല്യമുള്ള അസുഖ ബാധിതയായി കിടപ്പിലായിരുന്ന സ്ത്രീയെ ആണ് പ്രതി ബലാത്സംഗം ചെയ്തത്. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു ക്രൂരത.
സംഭവം നടക്കുമ്പോള്‍ പരാതിക്കാരിയും അവരുടെ അനുജന്റെ മകളും മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം പരാതിക്കാരി കിടന്നിരുന്ന റൂമില്‍ കയറി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.ഇയാളില്‍ നിന്നും രക്ഷപെട്ടോടിയ പെണ്‍കുട്ടി ജോലിക്ക് പോയ അച്ഛമ്മയോട് വിവരം പറഞ്ഞു. തുടർന്ന് അച്ഛമ്മ ആളുകളെ കൂട്ടി എത്തിയ ശേഷം അജീവിതയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നേരെ നടത്തിയ അതിക്രമത്തിന് പ്രതിയെ നേരത്തെ പോക്സോ വകുപ്പ് ചുമത്തി ശിക്ഷിച്ചിരുന്നു. ബാലുശ്ശേരി പോ ലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എംകെ സുരേഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിന്‍ ആണ് ഹാജരായത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.