ന്യൂഡൽഹി: അയര്‍ലണ്ടിലെ ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസഡര്‍ ആയ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ശ്രീ.അഖിലേഷ് മിശ്ര റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് പുതിയ അംബാസഡര്‍ ആയി മനീഷ് ഗുപ്തയെ നിയമിച്ചു. പുതിയ അംബാസഡര്‍ ഉടൻ ചുമതലയേല്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
മനീഷ് ഗുപ്ത, അഖിലേഷ് മിശ്ര
പദവി ഒഴിയുമ്പോൾ പഴയ അംബാസിഡർ മാരിൽ നിന്നും വ്യത്യസ്തത പുലർത്തിയിരുന്ന ഒരു ഇന്ത്യൻ ഒഫീഷ്യലിനെ അയർലണ്ടിന് നഷ്ടപ്പെടും. അയർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി എപ്പോഴും അടുത്ത് ഇടപഴകാനുള്ള ഒരു അവസരവും മാറ്റി വയ്ക്കാതെ ഒട്ടുമിക്ക വേദികളിലും ഓടിയെത്തിയ അംബാസിഡർ അയർലണ്ടിന്റെ ഇന്ത്യൻ മനസ്സുകളിൽ മറക്കാതെ എന്നും ഉണ്ടാകും.
പുതിയ നിയുക്ത അംബാസഡര്‍ മനീഷ് ഗുപ്ത നിലവില്‍ ഇന്ത്യയും ഘാനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഉന്നതതല സന്ദർശനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഗണിക്കു നിസ്തുലമായി പരിശ്രമിക്കുകയും അവർക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്‌തു. ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക - വ്യാപാര ബന്ധങ്ങള്‍ ദൃഢമാക്കാനും അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു.
'ഘാന റിപ്പബ്ലിക്കിലെ നിലവിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ മനീഷ് ഗുപ്തയെയാണ് (IFS: 1998) റിപ്പബ്ലിക് ഓഫ് അയർലൻഡിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചത് എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയും അയർലൻഡും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. അയർലണ്ടിൽ ഏകദേശം 80,000 ഇന്ത്യൻ വംശജരുണ്ട്, അതിൽ ഏകദേശം 33,898 പേർ പിഐഒകളും ഏകദേശം 40,000 പേർ എൻആർഐകളുമാണ്, കൂടാതെ ഏകദേശം 10,000 ഇന്ത്യൻ വിദ്യാർത്ഥികളുമാണ്. സമൂഹത്തിലെ ഭൂരിഭാഗവും ആരോഗ്യ പരിപാലനം, ഐടി, എഞ്ചിനീയറിംഗ്, സീനിയർ മാനേജ്‌മെന്റ് തസ്തികകളിലാണ്. പ്രാദേശികമായി ഈ സമൂഹത്തിന് നല്ല അംഗീകാരവും ഐറിഷ് സമൂഹവുമായി നന്നായി സംയോജിപ്പിച്ചിരിക്കുന്നു' എന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി പറയുന്നു.
ഇന്ത്യ-അയർലൻഡ് സഹകരണം 19-ാം നൂറ്റാണ്ട് മുതലുള്ളതാണ്. അന്ന് ഗണ്യമായ എണ്ണം ഐറിഷ് പുരുഷന്മാർ ബ്രിട്ടീഷ് സിവിൽ സർവീസ്, മെഡിക്കൽ, എഞ്ചിനീയറിംഗ്, ആർമി സർവീസുകളിൽ ചേർന്നു. 1900-കളുടെ തുടക്കം മുതൽ ഇരു രാജ്യങ്ങളിലെയും ദേശീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ബന്ധം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് എംബസി എടുത്തുകാട്ടി.
ഔപചാരിക നയതന്ത്ര ബന്ധം 1947-ൽ സ്ഥാപിതമായി. ഇന്ത്യ 1951-ൽ ഡബ്ലിനിൽ എംബസി തുറന്നു. ന്യൂഡൽഹിയിൽ ഐറിഷ് എംബസി 1964-ൽ തുറന്നു. ഈ വർഷം ആദ്യം, മാർച്ച് 6 മുതൽ 7 വരെ EAM ജയ ശങ്കര്‍ അയർലൻഡ് സന്ദർശിച്ചു. അയർലൻഡ് മുന്‍ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെയും, മുന്‍ പ്രധാനമന്ത്രി സൈമൺ ഹാരിസുമായും കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും മുൻ പ്രധാനമന്ത്രി ലിയോ വരദ്കറെയും കണ്ടു.
ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി 'ഇന്ത്യയുടെ ലോകവീക്ഷണം' എന്ന വിഷയത്തിൽ ഇഎഎം സംവദിക്കുകയും ഇന്ത്യൻ സമൂഹവുമായും സംവദിക്കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.