അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു പക്ഷിക്കുഞ്ഞിന്റെ അതിജീവനത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ് വനം വകുപ്പ്.
കച്ചിലെ അബ്ദാസ പുല്‍മേടുകളില്‍ പത്ത് വർഷത്തിന് ശേഷം സ്വാഭാവികമായി വിരിഞ്ഞ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിക്കുഞ്ഞിനാണ് വിവിഐപി സംരക്ഷണം ഒരുക്കിയത്. 150 ഗ്രാം മാത്രം തൂക്കമുള്ള ഈ കുഞ്ഞിനെ സംരക്ഷിക്കാൻ 50 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് 'ബേബി സിറ്റർമാരായി' രാപ്പകല്‍ കാവല്‍ നില്‍ക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി തിരിഞ്ഞാണ് ഈ പ്രത്യേക സംഘം കുഞ്ഞിന്റെയും അമ്മയുടെയും ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നത്. മാര്‍ച്ച് 26നാണ് കുഞ്ഞ് വിരിഞ്ഞിറങ്ങിയത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കുഞ്ഞ് ജനിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന മുട്ട, ഗുജറാത്തിലെ ഒരു പെണ്‍പക്ഷിയുടെ കൂട്ടില്‍ വെച്ചാണ് വിരിയിച്ചെടുത്തത്. 'ജമ്പ് സ്റ്റാർട്ട്' (Jumpstart) എന്ന നൂതനമായ സംരക്ഷണ രീതിയിലൂടെയാണ് ഈ കുഞ്ഞ് ജനിച്ചത്. വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ദൗത്യം നടക്കുന്നത്. കുഞ്ഞിന് പറക്കാനുള്ള പ്രായമാകുന്നത് വരെ അതീവ ജാഗ്രതയോടെയുള്ള ഈ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കോടിക്കണക്കിന് രൂപയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിക്കുഞ്ഞിന്റെ സംരക്ഷണത്തിനായി ചെലവാക്കേണ്ടി വരിക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.