കൊച്ചി : പെരുമ്പാവൂരില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കിയ നിലയില്‍. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂർ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം കെ.കെ.രാജനെയാണ് (58) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാചകവാതക ക്ഷാമം മൂലം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഛായാഗ്രാഹക സഹായിയായിരുന്ന മകള്‍ കെ.ആർ.കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച് മരിച്ച് ഒരു വർഷത്തിനിടെയാണ് പിതാവും മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു സൂചനകള്‍. 2 സിനിമകളുടെ നിർമാണത്തില്‍ പങ്കാളിയും ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്രാജൻ.പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തിയിരുന്നു രാജന്റെ കുടുംബം. പെരുമ്പാവൂരിലേയും കുറുപ്പംപടിയിലേയും സ്റ്റുഡിയോകള്‍ പിന്നീട് നിർത്തി. അതിനു ശേഷമാണ് ഈ വർഷം ജനുവരിയില്‍ പുതിയ ബിസിനസ് എന്ന നിലയില്‍ കാക്കനാട് ഹോട്ടല്‍ ആരംഭിച്ചത്. എന്നാല്‍ പാചകവാതക പ്രതിസന്ധി മൂലം അടുത്തിടെയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിർമാണത്തില്‍ പങ്കാളിയായിരുന്നു രാജൻ. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടല്‍ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജനെ വീട്ടുകാർ കാണുന്നത്.2024 ഡിസംബർ അവസാന വാരത്തിലാണ് കൃഷ്ണ അന്തരിച്ചത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.