തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂടിൽ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൊയ്തീൻ (55) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തീറ്റ കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. നരുവാമൂട് സ്വദേശി സജിമോന്റെ ഉടമസ്ഥതയിലുള്ള ‘ശ്യാം’ (ഉണ്ണിക്കുട്ടൻ) എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. രണ്ടാമത്തെ പാപ്പാനായ മൊയ്തീൻ ആനയ്ക്ക് തീറ്റ നൽകുന്നതിനിടെ അപ്രതീക്ഷിതമായി ആന ചുഴറ്റിയെറിയുകയായിരുന്നു.
ആക്രമണത്തിൽ മൊയ്തീന്റെ വയറ്റിൽ ആഴത്തിൽ കുത്തേൽക്കുകയും വാരിയെല്ലുകൾക്ക് മാരകമായ ക്ഷതം സംഭവിക്കുകയും ചെയ്തു.ഉടൻതന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദപ്പാട് ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ആനയെ ഇവിടെ എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.