കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പടിഞ്ഞാറേ കവാടത്തിലെ (ആറാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) ടിക്കറ്റ് കൗണ്ടർ പൂട്ടാൻ നീക്കം. ഇന്നു മുതൽ പകൽ സമയത്ത് ഇവിടെയുള്ള ടിക്കറ്റ് കൗണ്ടർ ഉണ്ടാകില്ല. പകരം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം) മാത്രമാകും പ്രവർത്തിക്കുക.
യാത്രക്കാർ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ഉപയോഗിക്കണമെന്നാണ് റെയിൽവേ നൽകുന്ന നിർദേശം. ഇതിന്റെ ഭാഗമായി റിസർവേഷൻ ടിക്കറ്റും സാധാരണ ജനറൽ ടിക്കറ്റും ഒരേ ടിക്കറ്റ് കൗണ്ടർ വഴി നൽകാൻ തീരുമാനിച്ചതോടെ തിരക്കു വർധിച്ചു. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ പ്രയാസമായി. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ റെയിൽവൺ ആപ്പിൽ ലോഗിൻ ചെയ്യാൻ പോലും പലപ്പോഴും പ്രയാസമാണ്
.
സൗത്ത് സ്റ്റേഷനിലെ കിഴക്കേ കവാടത്തിൽ (ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഭാഗം) അൺ റിസർവ്ഡ് ടിക്കറ്റുകൾക്കായി മൂന്നു കൗണ്ടറുകൾ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുക്കിയതും തിരക്കു കൂട്ടുകയാണ്. വിഷു തലേന്ന് 14,253 പേരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് എടുത്തത്. അതേ ദിവസം തന്നെ ഒരു ട്രെയിനിൽ നിന്ന്, ടിക്കറ്റ് ഇല്ലാതെ സഞ്ചരിച്ചവരിൽ നിന്നായി രണ്ടുലക്ഷം രൂപ പിഴ റെയിൽവേ ഈടാക്കുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചാണ് റെയിൽവേയുടെ ഇപ്പോഴത്തെ നടപടി.
ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കായി മാറ്റുന്നതിനു വേണ്ടിയാണു പുതിയ പരിഷ്കാരം എന്നാണ് റെയിൽവേയുടെ വിശദീകരണം. ടിക്കറ്റ് കൗണ്ടറുകൾ പൂട്ടരുതെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്ക് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കത്ത് നൽകിയിട്ടുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.