കണ്ണൂർ: കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി. അനുയായിക്ക് ഒപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്. കൂടെ ഉണ്ടായിരുന്ന അനുയായി ജയന്ത് ദിനേശിനെതിരേയും പരാതിയുണ്ട്.
സാധാരണ നിലയിൽ ഓപ്പൺ വോട്ട് ചെയ്യാൻ മാത്രമേ വോട്ടർക്കൊപ്പം ബൂത്തിനുള്ളിൽ ആളെ അനുവദിക്കാവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചെന്നാണ് പരാതി. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി, ബൂത്തിനകത്തേക്ക് കെ. സുധാകരന്റെ അനുയായി മൊബൈൽ ഫോൺ കൊണ്ടുപോകുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്തു എന്നീ ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷിജിൽ ആണ് ദൃശ്യങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്. വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ അനുയായി ജയന്ത് ദിനേശ് പറയുന്നത്.
പത്തിലധികം ചാനലുകളുടെ ക്യാമറകളും ഓൺലൈൻ ചാനലുകളുടെ ക്യാമറകളും അവിടെ ഉണ്ടായിരുന്നു. അവരാണ് വീഡിയോ ചിത്രീകരിച്ച് അയച്ചതെന്നാണ് ജയന്ത് ദിനേശ് പറയുന്നത്. എം.പി. എന്ന നിലയിൽ കെ. സുധാകരനൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ള ആളാണ് താനെന്നും ജയന്ദ് ദിനേശ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.