പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സംഘർഷങ്ങൾക്കിടയിലും യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ യുഎഇ സർക്കാർ കാട്ടുന്ന താൽപ്പര്യത്തിന് ഇന്ത്യയുടെ നന്ദി അദ്ദേഹം നേരിട്ട് അറിയിച്ചു.
അർമേനിയൻ സർക്കാരിന്റെ സഹായത്തോടെ 312 മത്സ്യത്തൊഴിലാളികൾ കൂടി നാട്ടിലേക്ക് മടങ്ങി. മുൻപ് 345 പേരെ തിരിച്ചെത്തിച്ചിരുന്നു. ഈ ദൗത്യത്തിൽ സഹായിച്ച അർമേനിയൻ വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയനോടും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
ലോകത്തിലെ എണ്ണ-എൽഎൻജി വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ പ്രധാന ശക്തിയായ യുഎഇയുമായുള്ള ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.