പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ മർദ്ദിച്ച കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി. ജുമൈല (36), എ.കെ. കദീജ (45), എ.കെ. ഷഹർബാൻ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 


പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിന് നേരെയാണ് ആക്രമണമുണ്ടായത്.

ഡോക്ടർ സിനി ജലീൽ പ്രാക്ടീസ് ചെയ്യുന്ന സ്വകാര്യ പരിശോധനാ കേന്ദ്രത്തിൽ ഏപ്രിൽ2 ന് വൈകിട്ടോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലിനിക്കിനുള്ളിൽ കയറിയ സംഘം ഡോക്ടറെ മുറിക്കുള്ളിലിട്ട് പൂട്ടി മർദ്ദിക്കുകയായിരുന്നു. 


പ്രതികളുടെ ബന്ധുവായ യുവതി പ്രസവത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടർ നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


മരിച്ച യുവതിയെ നേരത്തെ ഗർഭാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇവിടെ നിന്ന് റഫർ ചെയ്യുകയും തുടർന്ന് മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 25ന് മരിക്കുകയുമായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചത്. അറസ്റ്റിലായ പ്രതികളെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !