പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും തമ്മിൽ നിർണ്ണായക ചർച്ച നടത്തി. ഏപ്രിൽ 5ന് വൈകുന്നേരം ഇറാൻ മന്ത്രി ജയശങ്കറെ ഫോണിൽ വിളിക്കുകയായിരുന്നു.
ഇറാനു പുറമെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും എസ്. ജയശങ്കർ ആശയവിനിമയം നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഇറാൻ നേതൃത്വവുമായി ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.