"പ്രധാനമന്ത്രി ഇരുപക്ഷത്തോടും യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്"; പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്;

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതേസമയം 'മധ്യസ്ഥത' എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല. 


"ഇന്ത്യ ശ്രമിച്ചിട്ടുണ്ട്... പക്ഷേ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാം. ഈ സാധ്യതയെ തള്ളിക്കളയാൻ കഴിയില്ല. പ്രധാനമന്ത്രി ഇരുപക്ഷത്തോടും യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. നയതന്ത്രപരമായ കാര്യങ്ങളിൽ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് വളരെ സന്തുലിതമായ സമീപനമാണുള്ളത്,"പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് രാജ്‌നാഥ് സിങ് പ്രതികരിച്ചു.



ഇന്ത്യയുടെ സന്തുലിതമായ നയതന്ത്രസമീപനം രാജ്നാഥ് സിങ് എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനപരമായ പരിഹാരത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ, ഡൊണാൾഡ് ട്രംപ് എന്നിവരുൾപ്പെടെ നിരവധി ലോകനേതാക്കളുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ തുടർച്ചയായ നാവിക നീക്കങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 


ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനും ഇറാൻ ഉപരോധത്തിനും ശേഷം നിരവധി ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോയതായും രാജ്നാഥ് സിങ് പറഞ്ഞു. "ഇന്ത്യ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, ഹോർമുസ് കടലിടുക്കിൽ ഒരു രാജ്യത്തിൻ്റെയും കപ്പലിന് കടന്നുപോകാൻ കഴിഞ്ഞില്ല. ആരുടെയെങ്കിലും 7-8 കപ്പലുകൾ കടത്തിവിട്ടെങ്കിൽ അത് ഇന്ത്യയുടേതായിരുന്നു... യുഎസ് ഇന്ത്യയെ ശത്രുവായി കാണുന്നില്ല, ഇറാനും ഇന്ത്യയെ ശത്രുവായി കാണുന്നില്ല. ഇന്ത്യയുടേത് വളരെ സന്തുലിതമായ സമീപനമാണ്," അദ്ദേഹം പറഞ്ഞു.


ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും ഇറാനിൽ വ്യോമാക്രമണങ്ങൾ നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ്റെ സഖ്യകക്ഷിയായ ഹിസ്ബുള്ള ഈ പോരാട്ടത്തിൽ ചേർന്നതോടെ ലെബനനിലേക്കും സംഘർഷം അതിവേഗം പടർന്നു. ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചതിനെത്തുടർന്ന് വെടിനിർത്തൽ നിലവിൽവന്നു. ഒരു കരാറിലെത്തിയില്ലെങ്കിൽ പോരാട്ടം പുനരാരംഭിക്കുമെന്ന് ഇരുരാജ്യങ്ങളും പറഞ്ഞിരുന്നു. അവസാന തീയതിക്ക് തൊട്ടുമുമ്പ്, ഇറാനിൽ നിന്നുള്ള "ഏകീകൃത നിർദ്ദേശത്തിനായി" കാത്തിരിക്കുമ്പോൾ പാകിസ്താന്റെ അഭ്യർഥന മാനിച്ചാണ് താൻ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യം ഇറാനിയൻ തുറമുഖങ്ങളുടെ ഉപരോധം തുടരുമെന്ന് ട്രംപ് പറഞ്ഞു. ബുധനാഴ്ച രാവിലെ ട്രംപിൻ്റെ പ്രഖ്യാപനത്തിന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല, എന്നിരുന്നാലും ഇറാന്റെ ഭാഗത്തു നിന്നുള്ള ചില ആദ്യ പ്രതികരണങ്ങൾ ട്രംപിൻ്റെ അഭിപ്രായങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്ന് സൂചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !