പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി-ഡിറ്റിന്റെയും കെ-ഫോണിന്റെയും സഹായത്തോടെ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം തള്ളുന്ന പ്രധാന ഇടങ്ങൾ കണ്ടെത്തി അവിടെ ഒളിക്യാമറകൾ സ്ഥാപിക്കാനാണ് നടപടി തുടങ്ങിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിരീക്ഷണ സംവിധാനമൊരുക്കാൻ മടിച്ചുനിന്ന തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ സി-ഡിറ്റ് ക്യാമറകളും കെ-ഫോൺ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കും. നേരത്തെ സ്ഥാപിച്ച ക്യാമറകൾ വഴി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞതോടെയാണ് ഈ സംവിധാനം വിപുലമാക്കാൻ തീരുമാനിച്ചത്.
നിരീക്ഷണത്തിന് പുറമെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക വാട്സാപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ജലാശയങ്ങളിലോ പൊതുവിടങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോയോ വീഡിയോയോ എടുത്ത് അയച്ചാൽ ഇൻഫർമേഷൻ കേരള മിഷന്റെയും ക്ലീൻ കേരള മിഷന്റെയും നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.
നിയമലംഘകർക്ക് വൻതുക പിഴ ചുമത്തുന്നതിനൊപ്പം മാലിന്യം കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും ഡി.ജി.പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത നീക്കത്തിലൂടെ പൊതുവിടങ്ങൾ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.