ആചാരപ്പെരുമ ഒട്ടും ചോരാതെ തൃശൂർ പൂരം; ആഘോഷങ്ങൾ ഒഴിവാക്കി;

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ കരിനിഴലിലും ആചാരപ്പെരുമ ഒട്ടും ചോരാതെയാണ് ഇത്തവണ തൃശൂർ പൂരം ആഘോഷിക്കപ്പെട്ടത്. വലിയ ആഘോഷങ്ങൾ ഒഴിവാക്കിയും വെടിക്കെട്ട് വേണ്ടെന്ന് വെച്ചും പൂരപ്രേമികൾ ദുരന്തത്തിന്റെ വേദനയിൽ പങ്കുചേർന്നു. 


കുടമാറ്റത്തിന്റെ ദൈർഘ്യം ഗണ്യമായി കുറച്ചെങ്കിലും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മത്സരിച്ച് ഉയർത്തിയ വർണ്ണക്കുടകൾ തേക്കിൻകാട് മൈതാനത്തെത്തിയ ജനസാഗരത്തിന് നയനമനോഹരമായ കാഴ്ചയായി.

കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് എത്തിയതോടെയാണ് പൂരദിനത്തിന് തുടക്കമായത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ ശാസ്താവിന്റെ പൂരത്തിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിത്വം വഹിച്ചു. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വിവിധ ഘടകപൂരങ്ങളും വടക്കുംനാഥനിലെത്തി.


പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റിയത് ആരാധകരിൽ വലിയ ആവേശമുണ്ടാക്കി. ഒൻപത് ആനകളുടെ അകമ്പടിയോടെ എത്തിയ കാരമുക്ക് ഭഗവതിയുടെ പൂരത്തിന് പത്മശ്രീ പെരുവനം കുട്ടന്മാരാർ മേളപ്രമാണിത്വം വഹിച്ചു. ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും നിശ്ചയിച്ച ക്രമമനുസരിച്ച് പൂരനഗരിയിലെത്തി.


തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാർ നാലാം തവണയും പ്രമാണിത്വം വഹിച്ച മേളത്തിൽ 250-ഓളം കലാകാരന്മാരാണ് അണിനിരന്നത്. വൈകിട്ട് അഞ്ചോടെ കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പാറമേക്കാവ് വിഭാഗം തെക്കോട്ടിറങ്ങി ശക്തൻ പ്രതിമ വലംവെച്ച് എത്തിയതിന് പിന്നാലെ തിരുവമ്പാടി വിഭാഗവും മുഖാമുഖം നിരന്നു. 

സാധാരണ ഒന്നര മണിക്കൂറോളം നീളാറുള്ള കുടമാറ്റം ഇത്തവണ വെറും 20 മിനിറ്റിലൊതുക്കി (6:00 മുതൽ 6:20 വരെ). വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരവെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായാണ് ഇത്തവണത്തെ പൂരം പൂർത്തിയാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !