ലഖ്നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്). പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലു പേരെ ലഖ്നൗവിൽ വെച്ച് ഉത്തർപ്രദേശ് പോലീസ് പിടികൂടി.
വികാസ് റെയിൽവേ സിഗ്നൽ ബോക്‌സുകൾ, പ്രമുഖ സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ, മറ്റ് സർക്കാർ ആസ്തികൾ എന്നിവ തകർത്ത് രാജ്യത്ത് പരിഭ്രാന്തിയും സാമ്പത്തിക നാശവും ഉണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താൻ ഹാൻഡ്ലർമാരിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്. ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ ഉപയോഗിച്ചാണ് ഇവർ സ്‌ഫോടനം നടത്തേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്. മുമ്പ് ഇന്ത്യയുടെ പലയിടങ്ങളിലും നടത്തിയ ചില ചെറിയ തീവെപ്പ് സംഭവങ്ങളുടെ വീഡിയോകൾ ഇവർ പാക് ഹാൻഡ്ലർമാർക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന് പ്രതിഫലമായി ക്യുആർ കോഡുകൾ വഴി ഇവർക്ക് പണം ലഭിച്ചിരുന്നതായും എടിഎസ് കണ്ടെത്തി. അറസ്റ്റിലാകുന്ന സമയത്ത് പ്രതികളിൽ നിന്ന് ഏഴ് സ്മാർട്ട്‌ഫോണുകൾ, കത്താൻ സാധ്യതയുള്ള ദ്രാവകം അടങ്ങിയ ഒരു കാൻ, 24 ലഘുലേഖകൾ, ആധാർ കാർഡുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 148, 152, 61(2), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് (യുഎപിഎ) സെക്ഷൻ 13, 18 എന്നിവ പ്രകാരം ലഖ്നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.