എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ 'മുനാഫിഖ്' വിദ്വേഷ പരാമർശം വിവാദത്തിൽ;

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരേ വനിതാ ലീഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശം വിവാദത്തിൽ. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിനിടെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' (കപട വിശ്വാസി) എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് ആരോപണം.


രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’ന്റെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നതെന്നായിരുന്നു ഫർസാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് 'കടക്ക് പുറത്ത്' എന്ന് പറയാൻ കാസർകോടിന് അറിയാമെന്നും അവർ പ്രസംഗത്തിൽ പരാമർശിച്ചു. 


വിവാദമായ പരാമർശത്തിൽ പ്രതികരണവുമായി ഷാനവാസ് പാദൂർ രംഗത്തെത്തി. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ആവേശംകൊണ്ട് അവർക്ക് സംഭവിച്ച ഒരു നാവുപിഴയാകാം ഇതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സാധാരണമായി മുസ്‌ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുന്നതിനും ബ്രെയിൻവാഷ് ചെയ്യുന്നതിനുമായി ചില മുന്നണികൾ ഇത്തരം രീതികൾ ഉപയോഗിക്കാറുണ്ട്.

ഇത്തരമൊരു വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാൽ എൽ.ഡി.എഫ്. നേതൃത്വം ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഏജന്റാണെന്നും ബി.ജെ.പി.യുമായി ഡീലുണ്ടെന്നും സ്ഥാനാർഥി പ്രഖ്യാപനം മുതൽതന്നെ തനിക്കെതിരേ ആരോപണം ഉയരുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു. സാധാരണയായി തിരഞ്ഞെടുപ്പിന് രണ്ടുദിവസംമുൻപ് ഇറക്കാറുള്ള ഇത്തരം ആരോപണങ്ങൾ ഇത്തവണ നേരത്തേതന്നെ ഇറക്കുന്നത് എതിരാളികളുടെ തത്രപ്പാടാണ് കാണിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !