സംസ്ഥാനത്തുടനീളം ജനജീവിതത്തെ ബാധിച്ച് ഹർത്താൽ; വിവിധയിടങ്ങളിൽ സംഘർഷം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്തുടനീളം ജനജീവിതത്തെ ബാധിച്ചു. 


രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നീളുന്ന ഹർത്താലിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുകയും കടകമ്പോളങ്ങൾ അടപ്പിക്കുകയും ചെയ്തത് സംഘർഷാവസ്ഥയ്ക്കും വാക്കേറ്റത്തിനും കാരണമായി.


തിരുവനന്തപുരം തമ്പാനൂരിൽ ഹർത്താൽ അനുകൂലികളും കെഎസ്ആർടിസി യാത്രക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. പല ജില്ലകളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞ പ്രതിഷേധക്കാർ, സർക്കാർ ഹർത്താൽ പൊളിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. കോട്ടയം മുണ്ടക്കയത്ത് സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല, കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പൊൻകുന്നത്തും തലയോലപ്പറമ്പിലും വാഹനങ്ങൾ തടയുകയും നിർത്തിയിടുകയും ചെയ്തു.


പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം തുടങ്ങിയ ജില്ലകളിലും പ്രതിഷേധം ശക്തമായിരുന്നു. കാസർകോട് പരപ്പയിലും കൊല്ലം കുണ്ടറയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. കൂടാതെ, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ കർശന നിയമം വേണമെന്നും അഞ്ചരക്കണ്ടി കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !