പാലാ : എഫ്സിആർഎ നിയമ ഭേദഗതിയിൽ ബിൽ പാസ്സാക്കാതെ മാറ്റിവെച്ചത് സഭയ്ക്ക് ആശ്വാസകരമെന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു.. പാലാ കത്തീഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ കുർബാനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.
എഫ് സി ആർ എ വിഷയത്തിൽ സഭയ്ക്ക് വലിയ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ നിലവിലുള്ള ബില്ല് പാസാക്കാതെ മാറ്റിവെച്ചത് ആശ്വാസകരമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വിധത്തിൽ സഭയെയോ മറ്റേതെങ്കിലും മതസ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടല്ല നിർദ്ദിഷ്ട നിയമ ഭേദഗതി എന്ന് ഔദ്യോഗികമായി സഭാ നേതാക്കന്മാരെയും സഭാ മക്കളെയും അറിയിക്കുവാൻ ഷോൺ ജോർജിനെ പാർട്ടിയുടെ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉറപ്പ് അമിത് ഷായിൽ നിന്ന് ലഭിച്ചതായും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.