ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ബുക്കിങ് വെബ്‌സൈറ്റുകളിൽ ഒന്നായ ബുക്കിങ്.കോമിനുനേരെ ഹാക്കിങ് ആക്രമണം. കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചുവെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നത്. ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ബുക്കിങ് വിശദാംശങ്ങൾ എന്നിവ ചോർന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ടുവെന്ന് ഒരു ഉപയോക്താവ് അവകാശപ്പെട്ടു. അവർ എല്ലാ വിവരങ്ങളും (പേര്, ക്രെഡിറ്റ് കാർഡ്, ഫോൺ, മെയിൽ, ബുക്കിങ് ഐഡി, സമയപരിധി, ഹോട്ടൽ) നൽകി ബുക്കുചെയ്ത ഹോട്ടലിന്റെ ചിത്രങ്ങളോടുകൂടിയ ഒരു വ്യാജ വെബ് സൈറ്റിലേക്ക് ആകർഷിച്ചു. പണം തട്ടാൻ ശ്രമം നടന്നതോടെ ഡൊമെയ്ൻ ശ്രദ്ധിച്ചു. പിന്നാലെ ബുക്കിങ്.കോമിനെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മുറി ബുക്ക് ചെയ്ത ഹോട്ടലുകളിൽ ഒന്നിന്റെ 'ചെക്ക്-ഇൻ മാനേജർ' എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന് മറ്റൊരു ഉപയോക്താവ് റെഡ്ഡിൽകൂടി വെളിപ്പെടുത്തി. അതൊരു തട്ടിപ്പ് ആണെന്ന് ഉടൻ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നീട് ലിങ്കുകൾ ഒന്നും ക്ലിക്ക് ചെയ്തില്ല. അന്വേഷണങ്ങളോട് പ്രതികരിച്ചതുമില്ല. ഒരു ദിവസത്തിനു ശേഷം ഇതേ ഹോട്ടലിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. എന്റെ റിസർവേഷൻ കൺഫേം ചെയ്തതായി അറിയിച്ചു. ബുക്കിങ്.കോം ആപ്പിന് പുറത്തുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത് എന്ന സാധാരണ മുന്നറിയിപ്പ് ആവർത്തിച്ചുവെന്നും അദ്ദേഹം പറയുന്നു. അതിനിടെ, പേരുകൾ, ഇമെയിലുകൾ, ഫോൺ നമ്പരുകൾ തുടങ്ങിയവ തട്ടിപ്പുകാർക്ക് വിലപ്പെട്ട വിവരങ്ങളാകാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇമെയിലുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സാധിക്കുമെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരുടെ കോളുകൾക്ക് ഉത്തരം നൽകാതിരിക്കണമെന്നും അവർ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.