പശ്ചിമബംഗാളിൽ രണ്ടാംഘട്ട നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കവെ കേന്ദ്രസേനയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി.
സിആർപിഎഫ് ഉദ്യോഗസ്ഥർ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മമത കുറ്റപ്പെടുത്തി. പോളിങ് ബൂത്തുകളിൽ സംസ്ഥാന പോലീസിനെ ഒഴിവാക്കിയതായും അതിർത്തികൾ കാക്കുന്നതിന് പകരം രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് കേന്ദ്രസേന ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ജനാധിപത്യ സംവിധാനത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഭയാനകമായ സാഹചര്യമാണ് ബംഗാളിൽ നിലനിൽക്കുന്നതെന്ന് മമത കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അന്യായമായി തടവിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
142 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, വോട്ടിങ് മെഷീനുകളിൽ ടിഎംസി ക്രമക്കേട് നടത്തുന്നുവെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം വെല്ലുവിളികൾക്കിടയിലും തൃണമൂൽ കോൺഗ്രസ് വലിയ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവും മമതാ ബാനർജി പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.