ഒറ്റപ്പാലം: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. അപകടം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.
ശ്രീനന്ദയെ കാണാതായതിനെത്തുടർന്ന് കർണാടക സർക്കാരിന്റെ നൂറോളം പേരടങ്ങുന്ന ദൗത്യസംഘം വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ താഴ്ചയിലുള്ള ഒരു മരത്തിൽ കുടുങ്ങിയ നിലയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം 5:20-ന് എടുത്ത ഫോട്ടോയിൽ പോലും ചിരിച്ചുനിന്ന ശ്രീനന്ദയെ, 5:26-ഓടെയാണ് കാണാതായത്. ഈ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിലാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദേഹമാസകലം മുറിവുകളുണ്ടായിരുന്നുവെന്നും തലയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.