അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗത്തിന് മുന്നോടിയായും അത് നടന്നുകൊണ്ടിരിക്കുമ്പോഴും ഗൾഫ് മേഖലയിലെ പ്രധാന നഗരങ്ങളിൽ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് സൈറണുകൾ മുഴങ്ങി. ഇസ്രയേലിന് പുറമെ അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദി അറേബ്യയുടെ കിഴക്കൻ മേഖലകളിലും ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ ഏറ്റവും കരുത്തുറ്റ ആയുധങ്ങൾ ഇനിയും പുറത്തെടുത്തിട്ടില്ലെന്നും രാജ്യത്തിന് അതീവ രഹസ്യമായ ആയുധശേഖരവും ഫാക്ടറികളുമുണ്ടെന്നും ഇറാൻ സായുധസേനാ വക്താവ് വെളിപ്പെടുത്തി. നിലവിൽ ശത്രുക്കൾ ബോംബിട്ടു തകർത്ത കേന്ദ്രങ്ങൾ അപ്രധാനമാണെന്നും യഥാർത്ഥ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ അവർക്ക് അജ്ഞാതമാണെന്നും ലഫ്. കേണൽ ഇബ്രാഹിം ദുൽഫഹാരി കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയെയാകെ യുദ്ധഭീതിയിലാഴ്ത്തുന്ന നീക്കങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.