വടകര: ആർ.എം.പി.ഐ. പ്രവർത്തകനും കെ.കെ. രമ എം.എൽ.എ.യുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ ആർ. റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിവാദം.
ഇതോടെ ഇതിനെതിരേ ആർ.എം.പി.ഐ. രംഗത്തെത്തി. ആർ.എം.പി.ഐ.യെയും രമയെയും അപകീർത്തിപ്പെടുത്താൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആസൂത്രിതമായിനടന്ന പ്രചാരണമാണിതെന്ന് ആർ.എം.പി.ഐ. ജില്ലാകമ്മിറ്റി ആരോപിച്ചു.
സി.പി.എം. വടകരയിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ കുപ്രചാരണങ്ങളുടെ തുടർച്ചയാണിത്. നാട്ടിൽ കലാപത്തിന് ആഹ്വാനംചെയ്യുന്ന രൂപത്തിൽ പ്രചാരണങ്ങൾ നടത്തുന്നതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാസെക്രട്ടറി കുളങ്ങര ചന്ദ്രൻ ആവശ്യപ്പെട്ടു. വ്യാജപ്രചാരണത്തിൽ റിജു നിയമനടപടിക്കൊരുങ്ങുന്നുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.