തിരുവനന്തപുരം : സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നു കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്കിയ കണക്കുപ്രകാരം എല്‍.ഡി.എഫ്. കഷ്ടിച്ച് ഭരണത്തുടര്‍ച്ച നേടുമെന്നാണു സൂചന.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടതുമുന്നണിക്ക് 73 സീറ്റ് വരെ ലഭിക്കാം. എന്നാല്‍, പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് 80 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ്. താഴേത്തട്ടില്‍നിന്നുള്ള പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍ അനുകൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. മുസ്ലിം ഏകീകരണം ഉണ്ടായിട്ടില്ലെന്നു സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും വിലയിരുത്തുന്നു.അതേസമയം, കേരളത്തില്‍ ബി.ജെ.പിക്ക് 15 സീറ്റ് വരെ ലഭിക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേമത്ത് ബി.ജെ.പി. ജയം ഉറപ്പിച്ചതായാണ് കേന്ദ്ര ഏജന്‍സി പറയുന്നത്. ആറന്മുളയില് കുമ്മനം രാജശേഖരന് അത്ഭുത വിജയം നേടുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വലിയ തോതില്‍ വര്‍ധിച്ചതു വിജയസാധ്യത കൂട്ടുന്നുവെന്നും ബി.ജെ.പിയുടെ മുന്നേറ്റം സി.പി.എമ്മിനു ഭരണത്തുടര്‍ച്ചയ്ക്കു സഹായകമാകും എന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.'പല മണ്ഡലങ്ങളിലും ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കും. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് ഭരണവിരുദ്ധ വികാരം ഭിന്നിക്കപ്പെടാന്‍ കാരണമാകും. ഇത് അന്തിമമായി എല്‍.ഡി.എഫിന് സീറ്റ് വര്‍ധിക്കാന്‍ സഹായിക്കും' -കേന്ദ്ര ഏജന്‍സി ചൂണ്ടിക്കാട്ടി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.