ന്യൂഡല്‍ഹി: ഇന്ത്യയെ മൂന്നാമത്തെ സമ്പദ്ഘടനയില്‍ നിന്നും ആറാം സ്ഥാനത്തേക്ക് താഴ്ത്തിയ ലോകബാങ്കിന്റെ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായതുകൊണ്ടല്ലെന്ന് സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം.
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ കഴിഞ്ഞ ഒരു വര്‍ഷം പല കാരണങ്ങളാല്‍ ദുര്ബലപ്പെട്ടതുകൊണ്ട് ലോകബാങ്ക് ഡോളറില്‍ ജിഡിപി കണക്കാക്കിയത് കാരണമാണ് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ഘടനയില്‍ നിന്നും ആറാമത്തെ വലിയ സമ്പദ്ഘടനയായി പിന്നിലേക്ക് തള്ളപ്പെട്ടത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഡണ്‍ ആന്റ് ബ്രാഡ് സ്ട്രീറ്റ് ഇന്ത്യയുടെ അരുണ്‍ സിങ്ങ് ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇന്ത്യന്‍ സമ്പദ്ഘടന കരുത്തുറ്റതാണെന്നും ഡോളര്‍-രൂപ എക്സചേഞ്ച് റേറ്റിംഗിലെ പ്രശ്നം കാരണമാണ് ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയതെന്നും വാദിക്കുന്നത്.ഈ നടപ്പുസാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തികവര്‍ഷത്തിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ തന്നെയാണ് ലോകബാങ്ക് അടയാളപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം, റഷ്യ-ഉക്രൈന് യുദ്ധം എന്നിങ്ങനെ വലിയ പ്രതിസന്ധികള്‍ ലോകത്തെ വന്ന് മൂടുമ്പോഴും പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഇന്ത്യയെ തന്നെയാണ് ലോകബാങ്ക് കാണുന്നത്.
2025 ഏപ്രിലില്‍ ലോകബാങ്ക് നടത്തിയ പഠനത്തില്‍ ഇന്ത്യ നാലാമത്തെ സമ്പദ്ഘടനയായി മാറുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നാലാമത്തെ സമ്പദ്ഘടനയായി 4186 ബില്യന്‍ ഡോളര്‍ ജിഡിപിയുള്ള ജപ്പാനെ 4187 ബില്യണ്‍ ഡോളര്‍ ജിഡിപിയില്‍ എത്തുന്ന ഇന്ത്യ മറികടക്കുമെന്നായിരുന്നു ലോകബാങ്ക് പ്രവചനം. പക്ഷെ 2026 ഏപ്രിലില്‍ കണക്കെടുത്തപ്പോള്‍ ഇന്ത്യയുടെ ജിഡിപി 3916 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. യുകെ 4003 ബില്യണ്‍ ഡോളര്‍ ജിഡിപിയും ജപ്പാന് 4435 ബില്യണ്‍ ഡോളറും ജിഡിപി നേടിയപ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇന്ത്യയുടെ ജിഡിപി താഴാന്‍ കാരണം ഇതാണ്
ഇന്ത്യയുടെ ജിഡിപി താഴാന്‍ കാരണം ഡോളറിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി രൂപയുടെ മൂല്യം താഴ്ന്നതുകൊണ്ടാണ്. ഇതിന് പല കാരണങ്ങളുണ്ട്. 2024ല്‍ ഒരു ഡോളറിന് 84.57 രൂപ എന്നായിരുന്നു കണക്കെങ്കില്‍ 2025ല്‍ അത് 88. 48 രൂപയായി താഴ്ന്നു. എന്നാല്‍ 2026ല്‍ അത് 92.59 രൂപയായി വീണ്ടും താഴ്ന്നു. ഇതിന് കാരണം പശ്ചിമേഷ്യന്‍ യുദ്ധവും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതും ആണ്.
റിസര്‍വ്വ് ബാങ്ക് ഒരു പരിധിവരെ മാത്രമേ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് തടയിടുന്നുള്ളൂ. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുകയും ഇന്ധനവില പഴയപടിയിലേക്ക് താഴുകയും ഇന്ത്യ-യുഎസ് സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ രൂപ വീണ്ടും ഉയരങ്ങളിലേക്ക് കത്തിക്കയറും. അതോടെ വീണ്ടും കാര്യങ്ങള്‍ പഴയപടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
2026-27ല്‍ ഇന്ത്യ ആറാമത്തെ സമ്പദ്ഘടനയായി തുടര്‍ന്നാലും ഇന്ത്യയുടെ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണ്. അടുത്ത സാമ്പത്തികവര്‍ഷം അത് വീണ്ടും യുകെ, ജപ്പാന് എന്നിവയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിക്കുക തന്നെ ചെയ്യും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024-25ല്‍ 8.9 ശതമാനമായിരുന്നെങ്കില്‍ 2025-26ല്‍ അത് 11 ശതമാനം ആയിരുന്നു.2025-26ല്‍ യുഎസ് രേഖപ്പെടുത്തിയത് വെറും അഞ്ച് ശതമാനം വളര്‍ച്ചയാണെങ്കില്‍ ചൈന നേടിയത് 4 ശതമാനം വളര്‍ച്ചയും യുകെ നേടിയത് 3 മുതല്‍ 5 ശതമാനം വരെ വളര്‍ച്ചയും ആയിരുന്നു. ജര്‍മ്മനിയാകട്ടെ വളര്‍ന്നത് വെറും 3 മുതല്‍ 3.5 ശതമാനം മാത്രമാണ്.
ഇക്കാലയളവില്‍ ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ആയിരുന്നു. ഇനി 2026-27ലും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരും. 2024ല്‍ 318 ബില്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യന്‍ ജിഡിപി 2025ല്‍ 346.5 ബില്യണ്‍ ഡോളറും 2026ല്‍ 384.5 ബില്യണ്‍ ഡോളറും ആയി ഉയര്‍ന്നു.ഇനി 2026-27ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പറയുന്നു. മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വെറും 3 മുതല്‍ 6 ശതമാനം മാത്രമായി ഒതുങ്ങിനില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ കുതിപ്പ് എന്നോര്‍ക്കണം.
ഇന്ത്യയുടെ ഈ കുതിപ്പിന് കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കുതിപ്പിന്റെ തുടര്‍ച്ച എന്ന നിലയിലും യുഎസിന്റെ തീരുവ 50 ശമതാനത്തില്‍ നിന്നും 10 ശതമാനമായി കുറഞ്ഞതിനാലും ആണെന്ന് ലോകബാങ്ക് പറയുന്നു. എന്തായാലും ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് കണക്കിലെടുത്താല്‍ യുഎസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ 2030-31ല്‍ മാറുമെന്ന് ലോകബാങ്ക് കണക്കാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.