ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് സംശയം. പുതുക്കോട്ടയില്‍ ദളിത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കുളത്തൂർ സ്വദേശി ആർ ഹരിഹൻ എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്
സമീപത്തുള്ള ക്വാറിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു. സംഭവത്തില്‍ ഹരിഹരന്‍റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി, അച്ഛൻ, സഹോദരൻ എന്നിവർക്കെതിരെ കേസെടുത്തു. പ്രബല ജാതിയില്‍പെട്ടവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി ഫോണ്‍ വിളിച്ചതിന് പിന്നാലെയാണ് ഹരിഹരൻ വീട്ടിനിന്നിറങ്ങിയത്.പെണ്‍കുട്ടിക്കെതിരെ അടക്കം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹരിഹരന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. ഹരിഹരനും പെണ്‍കുട്ടിയും വിവാഹിതരാകാനായി 5 മാസം മൂൻപ് ഒളിച്ചോടി പോയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബന്ധം തുടരനില്ലെന്ന് അറിയിക്കുകയായിരുന്നു. ദളിത് യുവാവിനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞു പൊലീസുകാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.