കോയമ്പത്തൂർ: നാടിനെ ഒന്നടങ്കം നടുക്കിയ വാല്‍പ്പാറ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പള്ളിപ്പറമ്പ് സ്കൂള്‍ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.
കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.നൗഷാദ് അലിയുടെ മരണത്തില്‍ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നൗഷാദ് അലിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം.
ആരോഗ്യനില വഷളായിട്ടും ഡോക്ടർ എത്താൻ രണ്ട് മണിക്കൂറോളം വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ആശുപത്രി ജീവനക്കാരും നൗഷാദിന്റെ ബന്ധുക്കളും തമ്മില്‍ വാക്കുതർക്കമുണ്ടായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വാല്‍പ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയ കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ വ്യക്തമാക്കിയിരുന്നു. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ അറിയിച്ചിരുന്നു. മലപ്പുറം പള്ളിപ്പറമ്പ് സർക്കാർ എല്‍ പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.
പൊള്ളാച്ചി ചുരം റോഡില്‍ വച്ച് നിയന്ത്രണംവിട്ട വാൻ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എട്ട് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.