മൂവാറ്റുപുഴ: ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ രാസലഹരി വിഴുങ്ങിയ യുവാവ് അവശനിലയിലായി.
തൊടുപുഴ സ്വദേശി ടോണി സാബുവിനെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശനിയാഴ്ച വൈകീട്ട് നാലരയോടെ മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. നാലംഗ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ ടോണി വിഴുങ്ങുകയായിരുന്നു. ലഹരിമരുന്ന് ഉള്ളില്‍ച്ചെന്ന ഉടൻ തന്നെ ടോണി അവശനിലയിലായി. തുടർന്ന് പൊലീസ് ഇയാളെ ഉടൻ തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളില്‍ നിന്ന് കഞ്ചാവും ചെറിയ അളവില്‍ എംഡിഎംഎയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടോണിയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.