ദില്ലി: നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചിയല്ല, അത് നിർമ്മിക്കുന്ന സാഹചര്യമാണ് ഏറ്റവും പ്രധാനം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചിപ്‌സ് നിർമ്മാണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.അടിവസ്ത്രം മാത്രം ധരിച്ച്, വായില്‍ സിഗരറ്റുമായി ഒരാള്‍ വലിയൊരു ടാങ്കില്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.സോപ്പുലായനി എന്ന് തോന്നിപ്പിക്കുന്ന അഴുക്കുനിറഞ്ഞ വെള്ളത്തില്‍ നിന്ന് ഇയാള്‍ ചിപ്‌സ് വൃത്തിയാക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
ക്യാമറയ്ക്ക് മുന്നില്‍ യാതൊരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇയാളുടെ പ്രവൃത്തി കാണുന്ന ആർക്കും അറപ്പുളവാക്കുന്നതാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പ്രചരിച്ചതോടെ നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് ഇത് കണ്ടത്.ഇതിനെത്തുടർന്ന് കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിർമ്മിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഇത് ഏത് കമ്പനിയാണെന്ന് വെളിപ്പെടുത്തി കർശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ ഗൗരവകരമായ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, പാക്കറ്റുകളില്‍ വരുന്ന ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കണമെന്നും, കുട്ടികള്‍ക്ക് ഇത്തരം ജങ്ക് ഫുഡുകള്‍ നല്‍കുന്നത് നിർത്തണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്നാല്‍, ഇത് യഥാർഥ കമ്പനികളുടെ രീതിയാകാൻ സാധ്യതയില്ലെന്നും, അണ്‍ബ്രാൻഡഡ് ആയ അജ്ഞാതമായ കേന്ദ്രങ്ങളില്‍ നിന്നുള്ളതായിരിക്കാം ഇതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോയുടെ ആധികാരികത സംബന്ധിച്ചോ, ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചത് എന്നതിനെക്കുറിച്ചോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല.എങ്കിലും, നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.