ലഖ്നൗ: ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി അപകടം. പത്ത് പേര് മരിച്ചു. മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം. യമുന നദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നിരവധി പേരെ കാണാതാവുകയും ചെയ്തു.
മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം ഭക്തരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ വൃന്ദാവന്‍ മേഖലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം കാണാതായവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരെയും എന്‍ഡിആര്‍എഫ് സംഘത്തെയും നിയോഗിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഭക്തരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.കെസി ഘട്ടിന് സമീപമുള്ള പാലത്തില്‍ ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല്പതോളം പേര് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിലെ ലുധിയാനയില്‍ നിന്നെത്തിയ 150 പേരടങ്ങുന്ന തീര്‍ഥാടക സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച സംഘം ബോട്ട് സവാരിക്കായി നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ശക്തമായ ഒഴുക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്താനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി എക്സില്‍ പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.