തിരൂർ: നാളിശ്ശേരിയിലെ വാടകമുറിയില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അതിഥിത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടില്‍ 55-കാരനായ മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബംഗാള്‍ സ്വദേശിയായ താരിഫുള്‍ ഹഖിനെയാണ് പൊലീസ് പിടികൂടിയത്.ഏപ്രില്‍ 14-ന് രാത്രി ഇരുവരും ഒരുമിച്ച് വാടകമുറിയില്‍ താമസിച്ചിരുന്നു. എന്നാല്‍ 15-ന് രാവിലെ 7 മണിയോടെ കെട്ടിട ഉടമ മുറി പരിശോധിക്കാനെത്തിയപ്പോള്‍ മുഹമ്മദ് ഷാഫി മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടു. അതേസമയം മുറിയില്‍ ഉണ്ടായിരുന്ന താരിഫുള്‍ ഹഖ് ഉടമയെ കണ്ട ഉടൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഹമ്മദ് ഷാഫിയുടെ തലയുടെ പിന്നില്‍ രക്തം തളംകെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് സംശയം ശക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ താരിഫുള്‍ ഹഖിനെ ഏതാനും കിലോമീറ്റർ അകലെ നിന്ന് പിടികൂടുകയായിരുന്നു. മുഹമ്മദ് ഷാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്. പ്രതിയെ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.ഭാര്യ: കെ.വി. ഫാത്തിമമക്കള്‍: മുഹീദ, ഷുഹൈബ്, മുർഷിദ മരുമക്കള്‍: മുഹമ്മദ് ഹുവൈസ് കൈത്തക്കര, ഉസൈല്‍ കുണ്ടുങ്ങല്‍








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.